നാദാപുരം : കണ്ടാൽ മാനാഞ്ചിറ സ്ക്വയറിൻ്റെ വലുപ്പമുള്ള ഒരു തടാകം. മൂക്കു തുളച്ച് കയറുന്ന ദുർഗന്ധം വമിക്കുന്ന ജലം നിറയെ, ഒപ്പം മേഖലയിലെ ഏറ്റവും വലിയ കൊതുക് വളർത്ത് കേന്ദ്രവും.
സ്വകാര്യ വ്യക്തിയുടെ പറമ്പിലെ ചിറ നാട്ടിന് ആരോഗ്യ വെല്ലുവിളി ഉയർത്തുമ്പോൾ നിസംഗരായി അധികൃതർ. കുളം വൃത്തിയാക്കി സുരക്ഷിക്കാൻ നടപടിക്ക് വേണ്ടി ഏഴ് വർഷം നീണ്ട നിയമ പോരാട്ടത്തിന് നേതൃത്വം നൽകിയ വാർഡ് മെമ്പർ നിഷ മനോജ് ഒടുവിൽ ജനകീയ ഇടപെടലിനായി സോഷ്യൽ മീഡിയയിൽ ഒരു കുറിപ്പിട്ടു. അതിങ്ങനെ

പ്രീയപ്പെട്ടവരെ
ഞാൻ നിഷമനോജ് നാദാപുരം ഗ്രാമ പഞ്ചായത്ത് പത്താം വാർഡ് (കല്ലാച്ചി ടൗൺ )മെമ്പർ. കല്ലാച്ചി ടൗൺ മത്സ്യമാർക്കറ്റിന് പിൻവശം നിങ്ങളിൽ ആരെങ്കിലും കണ്ടോ എന്നറിയില്ല വലിയ ഒരു കുളമുണ്ട് കുളം എന്ന് പറയാനാകില്ല മാനാഞ്ചിറ സ്ക്വയർ പോലുള്ള ഒരു തടാകം ഇത് ഒരു സ്വകാര്യ വ്യക്തിയുടേതാണ്.
നമ്മുടെ പ്രശ്നം ഈ വെള്ള കെട്ട് കാരണം ഈ പ്രദേശത്തെ ജനങ്ങൾ പലവിധ രോഗങ്ങൾ കാരണം ബുദ്ധിമുട്ട് അനുഭവിക്കാൻ തുടങ്ങിയിട്ട് വർഷം 7 കഴിഞ്ഞു. നിയമത്തിൻ്റെ പിന്നാലെ പോയിട്ട് ഇനി കാര്യമില്ല എന്ന് തോന്നിയത് കൊണ്ടാണ് ഞാൻ ഈ ഗ്രൂപ്പിൽ ഇത് പോസ്റ്റ് ചെയ്യുന്നത്. ഹെൽത്തിൻ്റെ ഭാഗത്ത് നിന്നും 'മറ്റും അവർക്ക് ചെയ്യാൻ കഴിയുന്നത് ചെയ്യുന്നുണ്ട്. ബ്ലീച്ച്, സ്പ്രേ മുതലായവ അത് കടലിൽ ഇട്ടത് പോലെയാണ്, ഇത് ഒരു കൊതുക് വളർത്തു കേന്ദ്രമായി മാറിയിരിക്കുകയാണ്.
നമ്മുടെ പ്രദേശത്തെ ദുരന്തമുഖത്ത് നിന്ന് രക്ഷിക്കുന്ന നിങ്ങൾക്ക് ഇതിൽ എന്തെങ്കിലും ചെയ്യാൻ കഴിയുമോ ഒരു വാർഡ് മെമ്പർ എന്ന നിലയിൽ ഇതിന് എന്തെങ്കിലും പരിഹാരം കാണണമെന്ന് അറിയിക്കട്ട.
Large pond near Kallachi fish market becomes health hazard