നാദാപുരം: (nadapuram.truevisionnews.com) വളയം, ചെക്യാട് പഞ്ചായത്തുകളിലെ അഭയഗിരി, കണ്ടിവാതുക്കൽ മലയോര മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. കുട്ടിയാനകൾ ഉൾപ്പെടെ പതിനാറോളം ആനകളാണ് കൂട്ടമായി കൃഷിയിടത്തിൽ തമ്പടിച്ചത്.
അഞ്ചോളം കർഷകരുടെ തെങ്ങ്, കവുങ്ങ്, വാഴ, ഇടവിള കൃഷികൾ എന്നിവ ആനക്കൂട്ടം നശിപ്പിച്ചു. തുടർച്ചയായ കാട്ടാന ശല്യത്തിൽ കർഷകർ ആശങ്കയിലാണ്. കണ്ണൂർ കണ്ണവം വനമേഖലയി ൽനിന്നാണ് ആനകൾ കുട്ടത്തോടെ കോഴിക്കോട് വനാതിർത്തിയിലേക്ക് കടന്നത്. മേഖലയിൽ ഫെൻസിങ് ലൈനുകൾ ഇല്ലാത്തതും തകർന്നുകിടക്കുന്നതുമാണ് ആനകൾ കൃഷിസ്ഥലത്തേക്ക് ഇറങ്ങാൻ ഇടയാക്കുന്നത്. രണ്ട് ദിവസമാ യി കൃഷിയിടത്തിൽ ഇറങ്ങിയ ആനകളെ വനത്തിലേക്ക് കയ റ്റിവിടാനുള്ള വനം ഉദ്യോഗസ്ഥ രുടെ ശ്രമം വിജയിച്ചിട്ടില്ല. കർ ഷകർക്ക് കൃഷിയിടത്തിലേക്ക് പോകാൻ പറ്റാത്ത അവസ്ഥ യാണ്. ജനവാസ കേന്ദ്രങ്ങൾക്ക് സമീപമാണ് ആനകൾ നിലയുറപ്പിച്ചത്.
Herd of elephants destroys crops in hilly region








































