നാദാപുരം: (nadapuram.truevisionnews.com) മാഹി കനാലിന് കളിയാംവള്ളി പാലത്തിൻ്റെയും, തയ്യിൽ പാലത്തിൻ്റെയും ടെന്റ്റർ നടപടി പൂർത്തിയായതായി ഇ.കെ വിജയൻ എം.എൽ.എ. അറിയിച്ചു. മുഖ്യമന്ത്രിയുടെ കീഴിലുള്ള ഉൾനാടൻ ജലഗതാഗത വകുപ്പ് കളിയാംവള്ളി പലാത്തിന് 32 കോടി 86 ലക്ഷം രൂപയും തയ്യിൽ പാലത്തിന് 42 കോടി 2 ലക്ഷം രൂപയുമാണ് അനുവദിച്ചത്.
എടച്ചേരി - ഏറാമല ഗ്രാമ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തയ്യിൽ പാലത്തിന് രണ്ട് ലാന്റ്റ് സ്പാൻ ഉൾപ്പെടെ മൂന്ന് സ്പാനിൽ 72 മീറ്റർ നീളവും 11.5 മീറ്റർ വീതിയും രണ്ട് വശങ്ങളിലുമായി 400 മീറ്റർ അപ്രോച്ച് റോഡുമാണ് ഉള്ളത്.ജലനിരപ്പിൽ നിന്നും 6 മീറ്റർ ഉയരവുമുണ്ട്.പാലത്തിനും അപ്രോച്ച് റോഡിനു വേണ്ടിയുള്ള ഭൂമി ഇതിനകം ഏറ്റെടുത്തിട്ടുണ്ട്.കളിയാംവള്ളി പാലം 42 നീളത്തിൽ 12 മീറ്റർ വീതിയിൽ ആർച്ച് പാലമാണ് നിർമ്മിക്കുന്നത്.ബോട്ടുകൾക്ക് കടന്നുപോകാൻ ജലനിരപ്പിൽ നിന്നും 6 മീറ്റർ ഉയരത്തിലാണ് പാലം നിർമ്മിക്കുക.
നേരത്തെ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നാദാപുരം - മുട്ടുങ്ങൽ റോഡ് 12 മീറ്റർ വീതിയിൽ ആധുനിക രീതിയിൽ നവീകരിച്ചിരുന്നു. നിലവിലുള്ള ഇടുങ്ങിയ പാലം നവീകരണം ജനങ്ങളുടെ ഏറെ കാലത്തെ ആവശ്യമായിരുന്നു. വടകരയിൽ ദേശീയപാതയെയും നാദാപുരത്ത് സംസ്ഥാന പാതയെയും ബന്ധിപ്പിക്കുന്നതും എളുപ്പത്തിൽ വടകയിൽ നിന്ന് ബാഗ്ലൂരു ലേക്ക് എത്തിപെടാൻ കഴിയുന്ന റോഡാണ മുട്ടുങ്ങൽ പ കന്ത്രളം റോഡ്.നിലവിലുള്ള പാലം പൊളിക്കുന്ന സമയത്ത് വാഹനങ്ങൾക്ക് കടന്നുപോകാൻ താൽകാലിക പാലം നിർമ്മിക്കും.രണ്ട് പാലങ്ങളുടെയും പ്രവൃത്തി അടിയന്തിരമായി ആരംഭിക്കാൻ നടപടി സ്വീകരിക്കുമെന്നും എം.എൽ.എ അറിയിച്ചു.
Tender for Kaliyamvalli and Thayyil bridges completed










































