#Ras Laffan blast in Qatar #Pinarayi Vijayan #Chief Minister #VDSatheesan #Vellore native Arjun
നാദാപുരം : (https://nadapuram.truevisionnews.com/) ഖത്തറിലെ റാസ് ലഫാൻ ഗ്യാസ് പ്ലാന്റിലുണ്ടായ സ്‌ഫോടനത്തിൽ ജീവൻ നഷ്ടപ്പെട്ട തൂണേരി വെള്ളൂർ സ്വദേശി കളരിയുള്ളതിൽ അർജുന്റെ വിയോഗത്തിൽ നാട് ദുഃഖത്തിലാഴ്ന്നു. അർജുന്റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി.
ഖത്തറിലെ ഇന്ത്യൻ എംബസി അധികൃതരുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികൾ എത്രയും പെട്ടന്ന് സ്വീകരിക്കണമെന്നും അഭ്യർത്ഥിച്ചു. ഞായറാഴ്‌ച രാത്രിയിലുണ്ടായ അപകടത്തെക്കുറിച്ച് തിങ്കളാഴ്‌ചയാണ് ബന്ധുക്കൾക്ക് വിവരം ലഭിച്ചത്.
റാസ് ലഫാനിലെ ബാർസാൻ ഗ്യാസ് വിതരണ കേന്ദ്രത്തിലെ ജീവനക്കാരനായ അർജുൻ എട്ടുമാസം മുമ്പാണ് നാട്ടിലെത്തി മടങ്ങിയത്. ഒന്നര വർഷം പോലും തികയാത്ത ദാമ്പത്യത്തിന്റെ മനോഹരമായ ഓർമ്മകളും നോവും ബാക്കിയാക്കിയാണ് അർജുൻ മടങ്ങിയത്.
ഏതാണ്ട് ഒരു വർഷവും അഞ്ചു മാസവും മുൻപായിരുന്നു അർജുന്റെയും അതുല്യയുടെയും വിവാഹം. കഴിഞ്ഞ ഞായറാഴ്ച രാത്രിയിലായിരുന്നു ഖത്തറിനെ നടുക്കിയ ദുരന്തം സംഭവിച്ചത്. ഫാക്ടറിയിലെ അറ്റകുറ്റപ്പണികൾക്കിടയിലുണ്ടായ സ്ഫോടനത്തിൽ അർജുന് ജീവൻ നഷ്ടമാവുകയായിരുന്നു.


മകന്റെ മരണവാർത്തയറിഞ്ഞ് അച്ഛൻ ബാബുവും അമ്മ സീനയും സഹോദരി വിസ്മയയും ഇപ്പോഴും ആ നടുക്കത്തിൽ നിന്ന് മുക്തരായിട്ടില്ല. താങ്ങായി മാറേണ്ട മകന്റെ വിയോഗവും, മരുമകൾ അതുല്യയുടെ കണ്ണീരും നാടിനെയാകെ ഉലച്ചിരിക്കുകയാണ്.
ഞായർ രാത്രി 10.30 ഓടെയാണ് ബാർസാൻ ഗ്യാസ് പ്രൊസസിങ് പ്ലാന്റിൽ ഉഗ്ര ശബ്ദത്തോടെ സ്‌ഫോടനം ഉണ്ടായത്. കഴിഞ്ഞ ഡിസംബർ മുതൽ അടിയന്തര അറ്റകുറ്റപ്പണികൾക്ക് അടച്ചിട്ട പ്ലാന്റ്, രണ്ട് ദിവസം മുമ്പാണ് പ്രവർത്തന സജ്ജമാക്കിയത്.
Content Highlight: Arjun's death: Pinarayi Vijayan calls for urgent action to bring back the body
#Ras Laffan blast in Qatar #Pinarayi Vijayan #Chief Minister #VDSatheesan #Vellore native Arjun














































